തേനും വയമ്പും…” ഇനി ഓർമകളുടെ ഈണമായി.
“വസന്ത പഞ്ചമി…” പോലെ സംഗീതവസന്തങ്ങൾ വിരിയിച്ച ശബ്ദം നിശ്ശബ്ദമായി.
“നാവിൽ തൂക്കും…” അനശ്വരഗാനങ്ങൾ മാത്രം ബാക്കി.
“മാനസ മണിവേണുവിൽ…” ഇന്നും ആ സ്വരം ഒഴുകിക്കൊണ്ടിരിക്കും.
“സൂര്യകാന്തി…” പോലെ തലമുറകളെ പ്രകാശിപ്പിച്ച ഗാനകോകില യാത്രയായി.
“പൂമാനം പൂത്തുലഞ്ഞേ…” എന്ന് പാടിയ ശബ്ദം കാലാതീതമായി.
എന്നാൽ, ആ സ്വരം ഒരിക്കലും അവസാനിക്കുന്നില്ല. മലയാളിയുടെ ഹൃദയത്തിൽ എന്നും മുഴങ്ങിക്കൊണ്ടിരിക്കും…

